Thursday, 30 July 2009

ഭ്രമിപ്പിക്കാതെ ഭ്രമരം

അത്ര ഭ്രമിപ്പിക്കുന്നില്ല `ഭ്രമരം'.മോഹന്‍ലാലിനെ അമാനുഷികതകളുടെ തടവറയില്‍ നിന്നും മോചിപ്പിച്ച്‌ കുറച്ചു സമയത്തേക്കെങ്കിലും ഭൂമിയില്‍ കാലുറപ്പിച്ചു നിര്‍ത്തിയ ചിത്രമെന്ന്‌ ബ്ലെസിയുടെ ഏറ്റവും പുതിയ ചിത്രമായ `ഭ്രമര'ത്തെ വിശേഷിപ്പിക്കാം.സാഗര്‍ ഏലിയാസ്‌ ജാക്കി'യില്‍ നടന്നു ക്ഷീണിച്ച ലാല്‍ `ഭ്രമര'ത്തിലെത്തിയപ്പോള്‍ മുഴുവന്‍ സമയവും വണ്ടിയോടിച്ചാണ്‌ തകര്‍ക്കുന്നത്‌. റോഡ്‌ മൂവിയെന്ന പേര്‌ കാത്തു സൂക്ഷിക്കാന്‍ ഫോര്‍മുലവണ്‍ റെയിസിനെ വെല്ലുമെന്ന്‌ തോന്നിച്ച ലാലിന്റെ ഡ്രൈവിംഗ്‌ പ്രകടനം.ഹൈവേയിലൂടെയും ഹൈറേഞ്ചിലെ പാറക്കല്ലുകള്‍ക്കു മുകളിലൂടെയും കൂര്‍ത്ത മരക്കൊമ്പുകള്‍ക്കിടയിലൂടെയുമുള്ള പൊടിപാറിച്ചു കൊണ്ടുള്ള യാത്രയും ഓരോ സംഘട്ടനവും കൂടിയായപ്പോള്‍ ഒരു റോഡ്‌ മൂവി പ്രദര്‍ശനവിജയം നേടാന്‍ എന്തൊക്കെ വേണോ അതെല്ലാമായി. ഭ്രമര'ത്തിലെ മോഹന്‍ലാലിന്റെ അഭിനയം മാത്രമാണ്‌ മികച്ചതായുള്ളൂ. തന്മാത്രയില്‍ നാം കണ്ട പല മാനറിസങ്ങളും ലാലില്‍ ആവര്‍ത്തിച്ചെത്തുന്നുണ്ടെങ്കിലും പുതിയ കഥാസന്ദര്‍ഭത്തില്‍ അതിന്‌ പുതിയ ഭാവം വന്നുചേരുന്നു. തുടക്കം മുതല്‍ ഒടുക്കം വരെ ലാല്‍ എന്ന നടന്റെ വൈഭവത്തെ ചൂഷണം ചെയ്‌തെടുക്കുന്നതില്‍ ബ്ലെസി വിജയം കണ്ടിരിക്കുന്നു. പുതുമുഖതാരമെന്ന ലേബലിനെ അപ്രസക്തമാക്കുന്ന വിധത്തിലായിരുന്നു സ്റ്റോക്ക്‌ ബ്രോക്കറായ ഉണ്ണിയെ അവതരിപ്പിച്ച സുരേഷ്‌മേനോന്റെ അഭിനയം.എന്നാല്‍ ഡോ. അലക്‌സായെത്തിയ ഭരത്‌ഗോപിയുടെ മകന്‍ മുരളീകൃഷ്‌ണന്‍ ചിലരംഗങ്ങളില്‍ നിരാശപ്പെടുത്തി. വഴിയില്‍ കാണുന്ന ലോറി ഡ്രൈവറിലും ക്ലീനറിലും ബാറിലെ വിളമ്പുകാരനിലും ചട്ടമ്പിയിലുമെല്ലാം അഭിനയത്തിന്റെ `ബ്ലസിടച്ച്‌' കാണാം. മുന്‍ചിത്രങ്ങളുമായി താരതമ്യപ്പെടുത്തുമ്പോള്‍ പെണ്‍കഥാപാത്രങ്ങള്‍ക്ക്‌ ബ്ലസിയുടെ ചിത്രത്തില്‍ വേണ്ടത്ര പ്രാധാന്യമില്ല.
സിനിമയില്‍ പ്രധാനമായും കല്ലുകടിച്ചത്‌ ശിവന്‍കുട്ടിയുടെ ഫ്‌ളാഷ്‌ ബാക്കിലായിരുന്നു. ഭൂമികയെ ഒരു മുണ്ടും ബ്ലൗസും ധരിപ്പിച്ച്‌ പാട്ടുപാടിപ്പിച്ചതെന്നു പോലും ചോദിക്കേണ്ടി വരുന്നു.
അനില്‍ പനച്ചൂരാന്റെ വരികളും മോഹന്‍സിത്താരയുടെ സംഗീതവും ചിത്രത്തില്‍ പിഴച്ചില്ല. ``അണ്ണാറക്കണ്ണാ വാ..'' ``കുഴലൂതും പൂന്തെന്നലില്‍..'' എന്നീ പാട്ടുകളും ലാളിത്യമാര്‍ന്ന ഗാനങ്ങള്‍ നശിച്ചിട്ടില്ലെന്ന ഓര്‍മ്മപ്പെടുത്തലാണുണ്ടാക്കുന്നത്‌. മുഴുനീള റോഡ്‌ മൂവിയായിരിക്കുന്ന ഒരു ചിത്രത്തില്‍ ക്യാമറ ചലിപ്പിക്കുകയെന്നത്‌ ഏതൊരു ഛായാഗ്രാഹകനും ഒരു വെല്ലുവിളിയാണ്‌. ചിലയിടങ്ങളിലെ എഫക്‌ടുകളുടെ സഹായത്തോടെയാണെങ്കിലും ഹൈറേഞ്ചിലെ കല്ലും മുള്ളും നിറഞ്ഞ വഴിയിലൂടെയും തിരക്ക്‌ പിടിച്ച നഗരവീഥികളിലൂടെയുമുള്ള യാത്രകള്‍ അവിസ്‌മരണീയമായ അനുഭവമാക്കുന്ന കാഴ്‌ചകളാണ്‌ അജയന്‍ വിന്‍സെന്റ്‌ പകര്‍ത്തിയിരിക്കുന്നത്‌. ബ്ലെസിയുടെ കെട്ടുറപ്പുള്ള തിരക്കഥ പക്ഷേ ചിത്രത്തില്‍ പലയിടത്തും നഷ്‌ടപ്പെട്ടു. പലപ്പോഴും ക്ലൈമാക്‌സിനായി കാത്തിരിപ്പിക്കുന്ന സസ്‌പെന്‍സ്‌ നിറഞ്ഞ ചിത്രത്തിന്റെ കഥയും പിഴച്ചു. ഇടവേള കഴിയുമ്പോഴേക്കും സിനിമയുടെ അവസാനം എങ്ങിനെയായിരിക്കുമെന്ന്‌ പ്രേക്ഷകന്‌ ഊഹിച്ചെടുക്കാം. മോഹന്‍ലാലിന്റെ പരിചിതമല്ലാത്ത പുതിയ മുഖവും അഭിനയവുമാണ്‌ തിയ്യേറ്റര്‍ വിടാതിരിക്കാന്‍ പ്രേക്ഷകനെ സഹായിക്കുന്നത്‌. ചിലയിടത്തെല്ലാം പിഴച്ചു പോയെങ്കിലും നിലം തൊടാതെ കുറേനാള്‍ പറന്നു നടന്ന മോഹന്‍ലാലിനെ പച്ചമനുഷ്യനാക്കിയ ചിത്രം ആണ്‌ ഭ്രമരം .

Tuesday, 28 July 2009

നീ ...

ശിശിരം വന്നത്
ഒരു വിരഹഗാനം മൂളികൊണ്ടാണ് ..
വിടപരയലിന്റെ നിമിഷങ്ങള്‍
ഇനി ഒരിക്കലും കണ്ടുമുട്ടാത്ത
ഒന്നു ,
മറവിയിലേക്ക് ..

അനിവാര്യതകള്‍,
ഒന്നു മറ്റൊന്നിനു വഴിമാറുമ്പോള്‍
ആവര്‍ത്തനത്തിന്റെ അനിവാര്യതകള്‍.

ഓരോ വര്‍ഷങ്വും
ഓരോ
അനുഭവമാണ്
കടന്നു പോയ വഴികള്‍
കണ്ട മുഖങ്ങള്‍
എല്ലാം ഓര്‍മ്മകളിലേയ്ക്ക്
ഒരു വര്‍ഷത്തോടൊപ്പം മറയുന്നു .
എന്നിട്ടും മറയാത്തത് ഒന്നു മാത്രം
നീ ...
നീ മാത്രം എന്നും കൂടെയുണ്ട്
ഓരോ വര്‍ഷവും ,
എന്നോട്
കൂടുതല്‍ അടുത്ത് കൊണ്ടു...

രാഷ്ട്രീയ മാധ്യമ പ്രവര്‍ത്തനം

ഒരു ജനാധിപത്യ സമൂഹത്തിലാണ് മാധ്യമങ്ങള്‍ നിലനില്‍ക്കുക. മാധ്യമങ്ങള്‍ക്ക്‌ പ്രവര്‍ത്തിക്കാന്‍ കഴിയുന്ന ഒരു സമൂഹത്തില്‍ മാത്രമെ പൊളിറ്റിക്കല്‍ ജേര്‍ണലിസംത്തിനു ഉം നിലനില്കാനവൂ. നാം ഇവിടെ കാണുന്ന രാഷ്ട്രീയവും മാദ്ധ്യമങ്ങളും അല്ല മറ്റൊരു രാജ്യത്ത്‌ കാണാനാവുക. ഉദാഹരണമായി ഇറാന്റെ കാര്യം തന്നെ എടുക്കാം. പ്രസിഡന്റ് തെരഞ്ഞുടുപ്പിനെചോള്ളിയുണ്ടായ സംഘര്‍ഷങ്ങള്‍ നോക്കുക. അല്ലെങ്കില്‍ ഇറാഖിലെ അമേരികാല്‍ അധിനിവേശ കാലത്തെ വാര്‍ത്തകള്‍ ഇങ്ങനെ വാര്‍ത്തകളും മാധ്യമങ്ങളുടെയെയും സ്വാതന്ത്ര്യം നഷ്ടമാകുമ്പോള്‍ എങ്ങനെയാണ് പ്രവര്‍ത്തിക്കാന്‍ കഴിയുക.
ഓരോ രാജ്യത്തും അവിടത്തെ രാഷ്ട്രീയ സാഹചര്യങ്ങളില്‍ നിന്നു ഉരുത്തിരിയുന്ന മാധ്യമ പ്രവര്‍ത്തനമാണ് ഉള്ളത്‌.